ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതുവേദികളിൽ കാണാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിതെളിക്കുന്നു. ഏറ്റവും നിർണായകമായ ഏഴ് ക്യാബിനറ്റ് യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തില്ലെന്ന റിപ്പോർട്ടുകളാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നത്.
ഇറാൻ-ഇസ്രയേൽ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കെ, കഴിഞ്ഞ ഏഴ് പ്രധാന ക്യാബിനറ്റ് മീറ്റിംഗുകളിലും നെതന്യാഹുവിന്റെ അസാന്നിധ്യം പ്രകടമാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിടുന്ന വീഡിയോകൾ കൃത്രിമമായി നിർമിച്ചതാണെന്ന ആക്ഷേപവും ശക്തമാണ്. ഒരു കോഫി ഷോപ്പിൽ ഇരിക്കുന്ന വീഡിയോയിൽ അദ്ദേഹത്തിന്റെ കൈകളിൽ ആറ് വിരലുകൾ കണ്ടതും പിന്നീട് വന്ന വീഡിയോകളിൽ വിരിലിലെ മോതിരം അപ്രത്യക്ഷമാകുന്നതുമെല്ലാം അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നുണ്ട്.
ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ നെതന്യാഹു കൊല്ലപ്പെട്ടുവെന്നോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്നോ ഉള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. ഇതെല്ലാം ഇസ്രായേൽ ഔദ്യോഗികമായി തള്ളിക്കളയുന്നുണ്ടെങ്കിലും, നെതന്യാഹു നേരിട്ട് പൊതുവേദികളിൽ വരാത്തത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.